1 വാനവ നായകനേ! വരികാശ്രിതർ മദ്ധ്യത്തിൽ
വന്നു നിൻ പൊൻകരത്താൽ പൊഴിക്കാശിഷമാരിയിപ്പോൾ
വന്ദനീയനാം സൽഗുരോ ! തവ പാദത്തിൽ കേണിടുന്നേ
2 ഭക്തരിൻ മറവിടമേ! പരിശുദ്ധരിൻ ആശ്രയമേ
പാദത്തിലണയും പാപികൾക്കാനന്ദമോചനം നൽകുവോനെ
പാർത്തലത്തിൻ ശാപം പോക്കാൻ പാപമായ് തീർന്നോനെ;- വാനവ
3 ദേഹിയിന്നാനന്ദമാം ഗിലെയാദിൻ നൽകുഴമ്പേ
ദേഹത്തിൻ മാലിന്യരോഗമകറ്റിടും സൗഖ്യദായകനേ
മേദിനിക്കുപകാരമായ് മരകുശിൽ മരിച്ചവനേ;- വാനവ
4 അനുഗ്രഹം പകരണമേ! രാജ്യഭരണത്തെ നയിപ്പവർ മേൽ
കാരുണ്യ നീതി വിജ്ഞാനസമ്പൂർണ്ണമാം മാനസം നൽകിടണം
സത്യഭക്തിയിൻ പാതയിൽ ജനപാലനം ചെയ്തിടുവാൻ;- വാനവ...
5 ജാതികൾ കലഹിപ്പതും വംശങ്ങൾ വ്യർത്ഥമായ് നിരൂപിപ്പതും
ഭൂവിൻ രാജാക്കൾ നിന്നഭിഷിക്തന്നെതിരായ് കൂടിയാലോചിച്ചതും
വിട്ടു നിൻ വഴിയിൽ വരാനവർ കണ്ണുകൾ തുറക്കണമേ;- വാനവ...
6 തകർക്കണം കോട്ടകളെ വേദ വിപരീത ശാസ്ത്രങ്ങളെ
നാസ്തിക്യം നവ മതം ക്യത്തിപ്പു തുടങ്ങിയ സാത്താന്യ മാർഗ്ഗങ്ങളെ
വാഞ്ചയായ് ജനം സ്വീകരിപ്പാൻ സുവിശേഷ ദൂതുകളെ;- വാനവ...
7 ഉണർത്തണം ഊഴിയരെ ക്രിസ്ത്യ സുവിശേഷസംഘങ്ങളെ
മാത്സര്യം വെടിഞ്ഞെങ്ങും യാവരും നിൻ ശുദ്ധ സുവിശേഷം ഘോഷിക്കുവാൻ
അജ്ഞാനാവ്യത ഭൂവിത് ശോഭന സ്വർഗ്ഗമായ്തീർന്നിടുവാൻ;- വാനവ...
8 അയയ്ക്കണം ആവിയിപ്പോൾ പകർന്നൂറ്റണം മാരിയേപ്പോൽ
ആനന്ദിപ്പാൻ ജനം ആശ്വസിപ്പാൻ പവിത്രാവിയിൻ ബോധനത്താൽ
ശക്തമായ് സുവിശേഷത്തിൽ സഭ എണ്ണത്തിൽ പെരുകിടുവാൻ;- വാനവ...