പല്ലവി
കഴലിണകൈതൊഴുന്നിതാ-കാരുണ്യമൂർത്തേ
കഴലിണകൈതൊഴുന്നിതാ
അനുപല്ലവി
തഴുകിയെന്നെ കരങ്ങളാ-ലഴലൊഴിക്കുക പരാപരാ!
ചരണങ്ങൾ
1 വരുന്നിതാഭൂതങ്ങളത്രയു-മസൂറിയരിൻ
പെരുമ്പടകൾവന്നങ്ങെത്രയും-വേഗത്തിങ്കല
ങ്ങെരുശലേംപട്ടണംചുറ്റിയും-കൊണ്ടുയുദ്ധത്തി
ന്നൊരുങ്ങിയപോലെയങ്ങെത്രയും-കോപത്തോടെന്നിൽ
ശരങ്ങൾ മഴനികർപൊഴിഞ്ഞിതാ
അണഞ്ഞുഅരികിനിൽ വരുന്നിതാ
കരഞ്ഞെടിയനഴൽ കലർന്നിതാ
വരുന്നുവരമതുകനിഞ്ഞുതാ;- കഴലി...
2 ഉന്നതനാമേശുദേവനേ! ഭൂതലത്തിങ്കൽ
വന്നുപിറന്നുപിശാചിനെ മുറ്റുംജയിച്ച-
വന്നുടെതലചതച്ചോനെ! അവന്റെ പോരിൽ
നിന്നുവീണ്ടുകൊണ്ടങ്ങവനെ ജയിപ്പാനെന്നിൽ
കനിഞ്ഞുകരളലിഞ്ഞിടേണമെ
അണഞ്ഞുഅരികിനിൽ വരേണമേ
ഇടിഞ്ഞമനമതുതൊടേണമേ
വിരിഞ്ഞുവരമതുതരേണമേ;- കഴലി...
3 സത്യമാമരക്കെട്ടും തന്നു-നൽ നീതീകര-
ണത്തിൻമാർകവചവുംതന്നു-സുവിശേഷയ-
ത്നത്തിനുടെ ചെരിപ്പുംതന്നു-എല്ലാറ്റിന്മീതെ
സത്യവിശ്വാസഖേടംതന്നു-ധരിപ്പിച്ചെന്നിൽ
സുരക്ഷയാകും ശിരസ്ത്രവും
ശിരസ്സിൽ വയ്ക്കകരത്തിലും
വിശുദ്ധവാക്കാം സുശസ്ത്രവും
വിശുദ്ധനെ! തന്നടുത്തുവാ നിൻ;- കഴലി...
4 പാർത്ഥിവേന്ദ്രാ! സമീപേനിന്നു-പിശാചിനുടെ
കൂർത്തതാംശരങ്ങളിൽനിന്നു-സദാനീയെന്നെ
കാത്തുസർവായുധങ്ങളിന്നു-ധരിപ്പിച്ചൻപാ
യ് പാർത്തുകണ്മണിപോലെയിന്നു-സൂക്ഷിച്ചെന്നെനീ
തടുത്തുശരമഴകെടുത്തുവാൻ
കടുത്തരിപുബലമൊടുക്കുവാൻ
കനത്തദുരിതമതകറ്റുവാൻ
മഹത്വനഗരിയിൽ കടത്തുവാൻ;- കഴലി...