പല്ലവി
ഭൂരസമാനസമാർന്നിടും പെർഗമോസ് സഭേ!
നീ ശ്രവിക്കെന്നുടെ വചനം
അനുപല്ലവി
ഏറിയമൂർച്ചയുള്ളിരുധാരയുള്ള വാൾ വഹിക്കു-
ന്നോരഹിതകുലനാശൻ യേശുവോതുന്നറികിതു
1 നിന്നുടെ പാർപ്പിടമെവിടം എന്നു ഞാനറി-
യുന്നു സാത്താന്റെ സിംഹാസനം-
ഉള്ളിടം അവിടെ എനി-ക്കുള്ള നാമമതു നിങ്ങൾ
തള്ളിടാതെ പിടിച്ചങ്ങു-നിന്നുകൊള്ളുന്നതും നന്നാം;-
2 നിങ്ങളിൻ പുരമാം വൈരിതന്നിടത്തന്തിപ്പാ-
വെന്ന വിശ്വസ്തനാം സാക്ഷിമേ-
ദുർന്നയർവധിക്കമൂലം ഛിന്നഗാത്രനായ പോതും
എന്നിലെ വിശ്വാസം നിങ്ങൾ കൈവെടിഞ്ഞില്ലതും കൊള്ളാം;-
3 എങ്കിലും ചിലതുണ്ടെനിക്കു-വിഗ്രഹാർപ്പിതം
തിന്നുവാനും ദൈവജനങ്ങൾ
ദുർന്നടപ്പാചരിപ്പാനും കണ്ണിവച്ച ബിലയാമിൻ
ഭിന്നതപിടിച്ചവരങ്ങുണ്ടു നിക്കോലാവ്യരും തേ;-
4 ആകയാൽ മനംതിരിക നീ-അല്ലായ്കിൽ വന്നെൻ
വാളുകൊണ്ടവരോടേറ്റു ഞാൻ-
പോരുചെയ്യുമതുമൂലം-ആയവരിൻ ശവം വഴി
നീളവേ കിടക്കുമാർക്കും നാറി വെറുപ്പാകുമവർ;-
5 പെർഗമോസ് യുഗത്തിലുള്ളൊരു-പോരിൽ ജയിക്കും
മർത്യനോമറഞ്ഞ മന്നയിൻ
ഭക്ഷ്യമേകും ശ്വേതശിലാ-പത്രമതിലവൻ മാത്രം
പാർത്തറിയും പുതിയപേർ ചേർത്തവന്നു കൊടുത്തിടും;-