1 ദേവസുതൻ യേശുനാഥൻ വാനമദ്ധ്യത്തിങ്കൽ
ശോഭായോടുദിച്ചീടുന്ന നാളെന്നു ഞാൻ കാണും;-
2 നീതിസൂര്യൻ തന്നുടെയചെട്ടൈകളിൻ കീഴിൽ
ഏതു ദിവസത്തിങ്കലാരോഗ്യത്തോടുദിക്കും
3 തൻ തിരുശരീരമായ തൻ കാന്തയെ ചേർപ്പാൻ
അന്തരീക്ഷേവരും ക്രിസ്തൻ സന്തുഷ്ടനായേററം;-
4 മണ്ണിലുറങ്ങുന്ന തന്റെ വിശ്വസ്തദാസരെ
നിർണ്ണയമെഴുന്നേൽപിക്കും തന്നോടിരിപ്പാനായ്;-
5 ജീവധാരികളായുള്ള വിശ്വാസികളെല്ലാം
രൂപാന്തരമൂർത്തികളായ് വാനിൽ പ്രവേശിക്കും;-
6 കുഞ്ഞാട്ടിൻ വിശേഷമായ കല്യാണത്തിങ്കലീ-
സഞ്ജാത ജീവരൂപികളാശികളായ് തീരും;-
7 നിത്യ ജിവന്നുറവയാം ക്രിസ്തുവിൽ നിന്നു
ശുദ്ധജീവജലം വാർന്നിട്ടജ്ജീവനെ കാക്കും;-
8 വാനമദ്ധ്യത്തിങ്കൽ തന്റെ മാനിനിയോടു ചേ-
ർന്നാന്ദമാർന്നു വാണിടും സീയോൻ സഭാനാഥൻ;-