എന്തോരത്ഭുതമേ! കാൽവറി കുരിശതിൽ
എനിക്കായ് മരിച്ചെൻ രക്ഷകൻ
1 മഹിമകൾ വെടിഞ്ഞൻപിലെൻ പേർക്കായ്
മരക്കുരിശതിൽ കാൽകരം വിരിച്ചോ!
മരണംവരെ മറുക്കാതെയെൻ
മഹാപാതകമവൻ ചുമന്നൊഴിച്ചുവെന്നോ!
2 ഉലകം മുഴുവൻ ഉളവാക്കി വാക്കാൽ
ഉയിർ നൽകിയതോ പാപിയെൻ പേർക്കായ്
ദൂതവൃന്ദങ്ങൾ സ്തുതിക്കുന്നവൻ
മൃതിയെ വരിച്ചോ എന്നെ സ്നേഹിച്ചതാൽ
3 മഹത്വനായകൻ ദാഹിക്കുന്നവനായ്
ദുഷ്ടമർത്യൻ നിന്ദിക്കുന്നവനായ്
എന്റെ ദൈവമേ എന്റെ ദൈവമേ
എന്നെ കൈവിട്ടതെന്തെന്നലറുകയോ!
4 പതിനായിരത്തിൽ ശ്രേഷ്ഠനെൻ നാഥൻ
മൃതിയെവെന്നവനുന്നതനെന്നും
അതിസുന്ദരൻ ബഹുവന്ദിതൻ
സ്തുതിഗീതങ്ങൾ നൽകുവാൻ യോഗ്യനവൻ