വാസമൊരുക്കീടാൻ വിണ്ണിൽ ഗമിച്ചവൻ
പ്രിയരെ ചേർപ്പാനായ് വന്നീടുമൊരുനാളിൽ
പ്രത്യാശയോടുനാം ഓട്ടം തികച്ചീടാം
കർത്തനോടൊത്തു നാം നിത്യതയിൽ വാഴും(2)
1 കാലം തികയുമ്പോൾ കാഹളം കേൾക്കുമ്പോൾ
കർത്തൻ വരും കോടി ദൂതൻമാരാർപ്പുമായ്
ഭക്തരെ ചേർത്തിടുവാൻ(2)
2 സ്വർഗ്ഗനാട്ടിൽ പോകാൻ ശുദ്ധരായ് മേവിടാം
പേർ വിളിച്ചീടുമ്പോൾ ലജ്ജയെന്വേ
തവ സന്നിധേ അണഞ്ഞീടാൻ(2)
3 സത്യവചനത്തിൽ വേരൂന്നി ഫലമേകാൻ
നൂറും അറുപതും മുപ്പതും മേനിയായ്
സമൃദ്ധിയായ് നൽകാം(2)