തിരുവദനം ശോഭിപ്പിച്ചെൻ ഇരുളകലെ പോക്കിടുവാൻ(2)
കരുണാവാരിധേ! ദൈവമേ നമിച്ചിടുന്നേ
ഇരുകരവും കൂപ്പിത്തൊഴുന്നേൻ
1 പരിമളതൈലത്താൽ നിന്റെ ശിരമഭിഷേകം ചെയ്തൊരു(2)
മരിയയിലത്യന്തം കാരുണ്യം - ചൊരിഞ്ഞ നാഥാ!
വരമരുളിടേണമിവന്നു;-
2 അരിവരരിൻ സൈന്യം കണ്ടു പരവശനായ്ത്തീരാതെ ഞാൻ(2)
ഇരുപുറവും നിന്നെക്കാണുവാൻ - ഹൃദയകൺകൾ
ഉരുകൃപയാൽ തുറക്കേണമേ;-
3 പരമഗുരോ! നിൻ നാമത്തെ-ക്കരുതിയെനിക്കുണ്ടാകുന്ന(2)
കരുമനകൾ നിത്യം - സഹിപ്പാനരുൾക ദേവാ!
കുരിശിൽ മരിച്ചുള്ളോരീശനേ!;-
4 ഇരവുകഴിഞ്ഞതിമോഹന-മാമരുണനുദിച്ചിടും പൊഴുതും(2)
തരണി മറഞ്ഞിടും നേരവും - ഭവൽസ്മരണം
വരണമെനിക്കുള്ളിൽ സ്വൈരമായ്;-
5 അര നിമിഷം നിന്നെ വിട്ടാൽ അരിലരികിലെനിക്കാരുള്ളയ്യോ!(2)
മരിമകനേ, നിൻ സുഗന്ധമാം - ശ്വാസവായുവെൻ
കരളിനുറപ്പേകുന്നെപ്പോഴും;-
6 മരണദിനത്തോളം നിന്റെ ചരണയുഗം സേവിച്ചാത്മ(2)
ശരണമതായ് നിന്നെ പ്രാപിച്ചു - നിന്നിൽ ലയിപ്പാ-
നരുളണമേ ദിവ്യാശിസ്സുകൾ;-