കർത്തനെന്റെ സങ്കേതമായ്
എന്നോടുകൂടെയുണ്ട്
കാലമെല്ലാം കാത്തിടുവാൻ
എന്നെ കരുതിടുവാൻ
1 സന്താപനേരത്തും സന്തോഷിക്കും
എന്താപത്തായാലുമെന്നാളിലും
മാറാത്ത മിത്രം തൻ തീരാത്ത സ്നേഹത്തിൻ
മാറിൽ ഞാൻ വിശ്രാമം നേടും;-
2 ലോകം തരാത്തതാം സന്തോഷവും
ശോകം കലരാത്തൊരാനന്ദവും
കർത്താവിൽ നിത്യവും പ്രാപിച്ചു പാരിതിൽ
പാർക്കുന്നതെത്രയോ ധന്യം;-
3 മന്നിൽ സഹിക്കും ദുഃഖങ്ങളെല്ലാം
നന്മയ്ക്കുമാത്രം ഭവിക്കുന്നതാൽ
അല്ലും പകലും ഞാൻ തെല്ലും കലങ്ങാതെ
ചെല്ലും എൻ വല്ലഭൻ പിൻപേ;-