യെരുശലേമെൻ ഇമ്പവീടേ എപ്പോൾ ഞാൻ വന്നു ചേരും
ധരണിയിലെ പാടും കേടും എപ്പോൾ ഇങ്ങൊഴിയും?
1 ഭക്തരിൻ ഭാഗ്യതലമേ പരിമള സ്ഥലംനീയേ
ദുഃഖം വിചാരം പ്രയത്നം നിങ്കലങ്ങില്ലേ!;-
2 രാവും അന്ധകാരം വെയിൽ ശീതവും അങ്ങില്ലേ!
ദീപതുല്യം ശുദ്ധരങ്ങു ശോഭിച്ചീടുന്നേ;-
3 രത്നങ്ങളല്ലോ നിന്മതിൽ പൊന്നു-മാണിക്യങ്ങൾ!
പന്ത്രണ്ടു നിൻ വാതിലുകളും മിന്നും മുത്തല്ലോ!;-
4 യെരുശലേമിൻ ഇമ്പ വീടെ എന്നു ഞാൻ വന്നു ചേരും!
പരമരാജാവിൻ മഹത്വം അരികിൽ-കണ്ടീടും;-
5 ശ്രേഷ്ട നടക്കാവുകളും തോട്ടങ്ങളും എല്ലാം
കാട്ടുവാനിണയില്ലാത്ത കൂട്ടമരങ്ങൾ;-
6 ജീവനദി ഇമ്പ ശബ്ദം മേവി അതിലൂടെ
പോവതും ഈരാറുവൃക്ഷം നില്പതും മോടി;-
7 ദൂതരും അങ്ങാർത്തുസദാ സ്വരമണ്ഡലം പാടി
നാഥനെ കൊണ്ടാടിടുന്ന ഗീതം മാമോടി;-
8 യെരുശലേമിൽ അധിപനീശോ തിരുമുൻ ഞാൻ സ്തുതി പാടാൻ
വരും വരെയും അരികിൽ ഭവാൻ ഇരിക്കെണം നാഥാ;-